Monday, August 31, 2015

അവള്‍

എവിടെ വെച്ചായിരിക്കും അയാള്‍ക്ക്‌ അയാളെ തന്നെ നഷ്ടപെട്ടിട്ടുണ്ടാവുക ...അയാളെ തന്നെ ആണോ ,അതോ അയാള്‍ക്ക്‌ പ്രിയപ്പെട്ട വല്ലതും ആയിരിക്കുമോ ? ഇനി നഷ്ടം തന്നെ ആണോ .. നടുക്കുന്ന ഏതെങ്കിലും ഒരു സംഭവത്തിന്‍റെ കറുത്ത ഓര്‍മ്മകള്‍ കടല്‍ തിരപോലെ ആര്‍ത്തലച്ചു മനസ്സിലേക്ക് വരുന്നുണ്ടാവുമോ ... കടിഞ്ഞാണി ല്‍  തളച്ച ഒരു ഭ്രാന്തന്‍ കുതിര കടിഞ്ഞാണ്‍ പൊട്ടിച്ചു അയാളുടെ മനസ്സില്‍ നിന്നും പുറത്തേക്ക് ചാടാന്‍ തയ്യാറായി ഇപ്പോഴും മുക്ര ഇടുന്നുണ്ടാവുമോ ...

എന്തായാലും ഒരു ആഘാതം അയാളുടെ മനസ്സിനെ മഥിക്കുന്നു ണ്ട് ....

അല്ലെങ്കില്‍ അയാള്‍ എന്ത് കൊണ്ടാണ് ഇങ്ങനെ ..

എന്താണ് അയാള്‍ക്ക്....

ഇത്രയും കാലത്തെ ജീവിത അദ്ധ്യാ യ ത്തിന്‍റെ ഏടുകളില്‍ ഒരു വരിയായോ, ഒരു വാക്കായോ , പ്രത്യക്ഷപെടാത്ത ഒരാളാണല്ലോ അദ്ദേഹം


വളരെ ദൂരെ ഉള്ള ഓഫീസില്‍ നിന്നും വീടിന്‍റെ അടുത്തേക്കുള്ള ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ ശ്യാമ വളരെ അധികം സന്തോഷിച്ചു ... അര മണിക്കൂര്‍ ട്രെയിന്‍ യാത്രകൊണ്ട് ചെന്നെത്താവുന്ന ദൂരം. വീട്ടില്‍ ഭര്‍ത്താവും കുട്ടികളും ഒത്തു ചിലവിടാന്‍ , വീട്ടു കാര്യങ്ങള്‍ നോക്കാന്‍ ഒക്കെ കൂടുതല്‍ സമയം കിട്ടുമല്ലോ എന്ന ആഹ്ലാദം .. പിന്നെ മാസ ശമ്പളത്തില്‍ നിന്നും ചെലവ് കുറച്ചു കുറയുമല്ലോ എന്നാ ആശ്വാസം ..

ഓഫീസില്‍ തന്‍റെ എതിര്‍ വശത്തുള്ള സീറ്റില ആയിരുന്നു അദ്ദേഹം .. . സീനിയര്‍ ക്ലാര്‍ക്ക് ആണ് . വയസ്സ് ഒരു 45 അടുത്ത് വരും ..

പുതുതായി വന്ന ഒരു ആളെ പ്രത്യേകിച്ച് സ്ത്രീ ആണെങ്കില്‍ അവരെ ഇങ്ങോട്ട് വന്നു പരിചയപെടാനും , സഹായിക്കാനും ഒക്കെ ഓഫീസിലെ മറ്റു സ്ടാഫ്ഫുകള്‍ ക്ക് വലിയ താത്പര്യം ആയിരിക്കും ..പക്ഷെ ഇദ്ദേഹം ഇങ്ങനെ ഒരാള്‍ അയാള്‍ക്ക്‌ എതിര്‍ വശത്തായി ഇരിക്കുന്നുണ്ട്‌ എന്ന് പോലും ഗൌനിക്കാതെ തടിച്ച ലെഡ്ജര്‍ ബുക്കില്‍ എഴുതിയും, വരച്ചും , വെട്ടിയും , കണക്കുകള്‍ കൂട്ടിയും കൂനി കൂടി ഇരിക്കുകയായിരുന്നു ..

പിന്നീടു എപ്പോഴോ മനസ്സിലായി അദ്ദേഹത്തിന്‍റെ പേര് കൃഷ്ണ കുമാര്‍ ആണ് എന്ന് .. വിവാഹിതന്‍ .. പക്ഷെ കുട്ടികള്‍ ഇല്ല ..

"മാഡം "... സുപ്പ്രണ്ട് വിളിക്കുന്നു .....പ്യൂണ്‍ വന്നു വിളിച്ചു ...

സീറ്റില്‍ നിന്നും എണീറ്റ്‌ സൂപ്രണ്ടിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ഇരിക്കാന്‍ ആഗ്യം കാണിച്ചു ...

ശ്യാമക്ക് ഒന്ന് പറ്റിയില്ലല്ലോ .. പേടിച്ചു പോയോ.. ?

ആ ചോദ്യത്തി നുത്തരം കരച്ചില്‍ ആയിരുന്നു...

സാരല്ല്യ.. മുന്‍പേ താളം തെറ്റിയ മനസ്സിന്‍റെ ഉടമ ആണ് അദ്ദേഹം .. കൌണ്സിലിംഗ് കൊണ്ട് നോര്‍മല്‍ ആയതായിരുന്നു ..

സാര്‍.. അതിനു എന്തെങ്കിലും കാരണം .. ..

കുട്ടികള്‍ ഉണ്ടാവാത്ത തു വലിയ ഒരു മാനസിക പ്രശനം ആയിരുന്നു അദ്ദേഹത്തിന് . ഭാര്യക്കല്ല കുഴപ്പം. അദ്ദേഹത്തിനു ആണ് . കുറെ മരുന്നുകള്‍ , മന്ത്രങ്ങള്‍ ഒക്കെ പരീക്ഷിച്ചതാ.

അത് പോട്ടെ ... എന്താ ഇന്ന് ഉണ്ടായത് ?

സാര്‍ .. ഞാന്‍ ജോലി ചെയ്തോണ്ടിരിക്കുംപോ എന്‍റെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ ഫോണ്‍ ചെയ്തു ...അവനിന്ന് സ്കൂള്‍ ഇല്ല .. അവന്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുവാരുന്നു .. പെട്ടെന്ന്
ആക്രോശിച്ചു കൊണ്ട് കൊല്ലും ഞാന്‍ നിന്നെ എന്നും പറഞ്ഞു  അദ്ദേഹം റൂള്‍ വടി എടുത്തു ഒരു ഏറു. ഭാഗ്യത്തിന് അത് എന്‍റെ ശരീരത്തില്‍ കൊണ്ടില്ല .. പിന്നെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അദ്ദേഹം എന്‍റെ നേരെ പാഞ്ഞടുത്തു .. പ്യൂണ്‍ ഓടിവന്നു അദ്ദേഹത്തെ  പിടിച്ചു ..

സാരല്ല്യ.. അദ്ദേഹത്തെ ഹോസ്പിറ്റലില്‍ കൊണ്ട് പോയിട്ടുണ്ട് .. വീട്ടില്‍ അറിയിച്ചിട്ടുണ്ട്.

സാര്‍ .. എനിക്ക് പേടി തോന്നുന്നു ...

പേടിക്കേണ്ടാ. .. ശ്യാമയുടെ സീറ്റ് മാറ്റിത്ത രാം ..

മനസ്സിന്‍റെ താളം തെറ്റിയ ഒരു ആളുടെ അറിവില്ലാതെ ചെയ്ത ഒരു കാര്യം ആയി കണ്ട്ടാല്‍ മതി.. പാവം ആണ് അദ്ദേഹം ..

പിന്നെ ഒരു അപേക്ഷയുണ്ട് ..

ഒരിക്കലും അദ്ദേഹത്തെ " ഭ്രാന്തന്‍" എന്ന് വിളിക്കരുത്. ...

ഇല്ല. സാര്‍ ..

ശ്യാമ അവിടെ നിന്നും ഇറങ്ങി .. തന്‍റെ സീറ്റില്‍ പോയിരുന്നു. അപ്പോള്‍ വീണ്ടും മൊബൈല്‍ ചിലച്ചു.. നോക്കുമ്പോള്‍ മോന്‍ വീണ്ടും വിളിക്കുന്നു ..
ആദ്യം ശങ്കിച്ചെങ്കിലും പിന്നെ ശ്യാമ ഫോണ്‍ എടുത്തു..

എന്താ മോനെ ..

" അതെ അമ്മെ .. ഇവിടെ ഒരു പ്രാന്തന്‍ വന്നിരുന്നു.. ചേച്ചിയും ഞാനും പേടിച്ചു.. അച്ഛന്‍ ഉണ്ടായിരുന്നു. അച്ഛന്‍ അയാളെ ഗൈറ്റിനു പുറത്താക്കി .. അയാള്‍ ചിരിക്കുകയും, ഒപ്പം കരയുകയും ചെയ്യുവാരുന്നു ..

ശ്യാമ ഫോണ്‍ കട്ട് ആക്കി മേശമേല്‍ തലയും വെച്ച് വെറുതെ കരഞ്ഞു....

1 comment: