Tuesday, September 15, 2015

പുതു ഓണപ്പാട്ട്


       പുതു ഓണപ്പാട്ട്  

ചന്ദനഗന്ധം പരത്തി വിലസും  പൊൻഉഷസന്ധ്യയെ നീ  
മന്ദസമീരൻ നിന്നുടൽ ഒന്നായ്  പുൽകികടന്നെന്നോ 
വന്ദന സമയമിതൊന്നിൽ ചാർത്തും കുങ്കുമവർണ്ണത്താൽ 
ചന്തമിയർന്നൊരു നിൻരൂപം കാന്മൂ പിൻ ചക്രവാളത്തിൽ 

കന്മദമിയർന്നൊരു പാരിൻ മനസ്സിൽ വിണ്ണിൻ കല്പനകൾ  
കാന്മൂവീണ്ടും കല്പിതമായൊരു കർമ്മ വിചാരങ്ങൾ  
ചിന്മയ ഭാർഗ്ഗവൻ വിട്ട് കടന്നൊരു സിന്ദുരാവേഗം  
മിന്നും ഒളിയായ് പടർന്നിരുന്നു ചുറ്റും ചാലിച്ച് 

പയ്യേ പയ്യേ കണ്ചിമ്മുന്നു  താരാകുഞ്ഞുങ്ങൾ  
കയ്യുകൾ നീട്ടി ആട്ടി വിളിച്ചും മരുവുന്നു ദുരെ 
കൊയ്യും വെണ്നിലവുകൾ തൻ വിളയുടെ കൂട്ടങ്ങൾ 
തെയും തിറയും കൊട്ടി വിളിക്കും ഭുവിൽ  മന്ത്രങ്ങൾ  

വെള്ളി വെളിച്ചം കത്തിക്കനായ്  വൃഥാ ജന്മങ്ങൾ  
തുള്ളി ഉറഞ്ഞും ചോര തെറിച്ചും കോമരകുട്ടങ്ങൾ 
കള്ളി പാലകൾ കെട്ടി നിറക്കാൻ നവൊറു പാഠങ്ങൾ  
പള്ളിയുറക്കാൻ വെളിപാട് തേടും  ഊരയ്മക്കുട്ടം  

ഓണപ്പാട്ടുകൾ  നിറഞ്ഞൊരു മണ്ണിൽ ഭരണിപട്ടിന്പം 
കാണം നിറഞ്ഞും കനകം കണ്ടും വെളിപാടിൻ തിറകൾ 
നിണം കുടിക്കും കൊയ്ത്തരിവാളുകൾ മറന്നു കതിരുകളെ  
പണം നിറച്ചും വരം കൊടുത്തും നിറക്കും വായ്ത്താരി  

ഇവിടെ ഇല്ല ഉഷസന്ധ്യകൾ നിറക്കും ചന്ദന ഗന്ധം  
കൂവിയാർക്കും ആസുര പടയുടെ ഝണഝണ നാദം  
കവിയുടെ കുരലുകൾ ചടുലമായ് അരിയുംപാവന മണിനാദം  
താവളങ്ങൾ തുടി കൊട്ടി നിറക്കുന്ന ആര്യ സംസ്കാരം  

No comments:

Post a Comment