Friday, September 18, 2015

ആത്മരോദനം

      ആത്മരോദനം  

കനൽവീണ നടവഴികളിൽ നിണംവീണ നാട്ടരങ്ങിൽ  
കത്തുന്ന ഞരന്പുകളിൽ  നിത്യതയുടെ ചുടലകളിൽ  
കാലുഷ്യപെരുമ്പറകൾ മീട്ടൂന്ന  
നിരത്തിന്റെ ഓരങ്ങളിൽ  
കർത്തവ്യ ബോധത്തിന്റെ  നിലക്കാത്ത ഓളങ്ങളിൽ  

പുണ്യതയുടെ അന്തമാം തീരതീർത്ഥാടനങ്ങളിൽ 
പകൽപൂരങ്ങളുടെ നിലക്കാത്ത ആരവഘോഷങ്ങളിൽ  
പകലിന്റെ വെളിച്ചത്തിൽ  അന്തകാരത്തിന്റെ നിഗൂഡതയിൽ  
പകലോന്റെ കർമ്മവീഥികളിൽ  തിങ്കളിന്റെ പയനങ്ങളിൽ  

ഉന്മതൻ ദേവതയെ  പ്രപഞ്ചത്തിന്റെ  ആഗതയെ 
ഉയിരിന്റെ  ദാനവനെ 
സത്യത്തിൻ  ഗായകനെ  
ഉണർവിന്റെ സോദരനെ കർമ്മത്തിൻ കോവിലനെ  
ഉന്മാദ തീരങ്ങളിൽ എന്നന്നെന്നും തേടിടുന്നു  

ഇന്നും ഞാൻ തേടിടുന്നു  പഞ്ചേന്ദ്ര വേധത്തിനാൽ  
ഈ ജന്മ കർമ്മമായി പുണ്യത്തിൻ മാർഗ്ഗമായി 
ഇന്നെന്നും  മുന്നിൽ നിന്നും നയിക്കുന്ന ദീപമായി  
എന്നിലെ  ധർമ്മത്തിന്റെ തിരികെടാ വെളിച്ചമായി  

പാരിലെ വേദികളിൽ ഞാൻ  ഉണ്മയെ കാണുന്നില്ല  
പാർവയിൽ എൻ പയനങ്ങളിൽ  വേദനതൻ രംഗം മാത്രം  
പതിതനാം മർത്യ ജന്മം നിറയുന്നു മൂലോകത്തിൽ  
പിടയുന്നു  ലോക നന്മ കാക്കുന്നു മോചകരെ 

No comments:

Post a Comment